കേരളം

ശശീന്ദ്രനെതിരെ കേസ് നടത്താന്‍ മഹാലക്ഷ്മിക്കു പണം എവിടെനിന്ന്? അന്വേഷണത്തില്‍ പുരോഗതിയില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രനെതിരെ ഫോണ്‍കെണികേസില്‍ സ്വകാര്യ ഹര്‍ജി നല്‍കിയ പരാതിക്കാരി മഹാലക്ഷ്മിയുടെ പിന്നിലാരെന്ന അന്വേഷണത്തില്‍ വിവരമൊന്നും ലഭിച്ചില്ല. പ്രമുഖരായ അഭിഭാഷകരെ വച്ച് കേസ് നടത്തിപ്പിന് വന്‍ പണച്ചെലവുണ്ട്. ഇത് എവിടെനിന്നു ലഭിക്കുന്നുവെന്നാണ അന്വേഷണത്തില്‍ കാര്യമായ വിവരമൊന്നും ലഭിച്ചില്ല. മഹാലക്ഷ്മിയുടെ സാമ്പത്തിക സ്രോതസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സംസ്ഥാന പൊലീസിലെ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷിക്കുന്നത്. 

പരാതിക്കാരിയായ മഹാലക്ഷ്മിയുടെ സാമ്പത്തിക സ്രോതസ്സ് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രദീപ് പാറപ്പുറം നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. മഹാലക്ഷ്മിക്ക് പിന്നില്‍ തോമസ് ചാണ്ടി വിഭാഗമാണെന്നാണ് ശശീന്ദ്രപക്ഷത്തിന്റെ സംശയം. തോമസ് ചാണ്ടിയുടെ പിഎ ശ്രീകുമാറിന്റെ വീട്ടുജോലിക്കാരിയായിരുന്നു മഹാലക്ഷ്മിയെന്ന് കഴിഞ്ഞദിവസം വ്യക്തമായിരുന്നു.

മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ബിവി ശ്രീകുമാര്‍, തോമസ് ചാണ്ടി മന്ത്രിയായപ്പോള്‍ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് മന്്തരിസ്ഥാനം ഒഴിഞ്ഞപ്പോള്‍ പി എ ആയി തോമസ് ചാണ്ടിക്കൊപ്പം തുടരുകയാണ്. അതേസമയം ഹര്‍ജിയുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ശ്രീകുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തനിക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് ആരെങ്കിലും ഗൂഢാലോചന നടത്തിയതായി വിശ്വസിക്കുന്നില്ലെന്നും, അത്തരത്തില്‍ ഒന്ന് നടന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടി നേതൃത്വം അക്കാര്യം പരിശോധിക്കണമെന്നും ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ഗതാഗത മന്ത്രിക്കെതിരായ പരാതിയില്‍ അതേ വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീകുമാറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍, വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.

ഫോണ്‍കെണികേസില്‍ വിധി പറയാന്‍ നിശ്ചയിച്ച ദിവസമാണ്, കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി തിരുവനന്തപുരം സിജെഎം കോടതിയില്‍ സ്വകാര്യ ഹര്‍ജി നല്‍കിയത്. ഭയം മൂലമാണ് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ശശീന്ദ്രന് അനുകൂലമായി മൊഴിമാറ്റിയതെന്നായിരുന്നു ഹര്‍ജിയില്‍ മഹാലക്ഷ്മി ആരോപിച്ചത്. എന്നാല്‍ കോടതി ഹര്‍ജി തള്ളി ശശീന്ദ്രനെ കുറ്റവിമുക്തനാക്കി. ഈ തീരുമാനത്തിനെതിരെ മഹാലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൈക്കോടതി ഈ ഹര്‍ജി ഈ മാസം 15 ന് പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍