കേരളം

'ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പിടികൂടി; വെളളം ചോദിച്ചപ്പോള്‍ തലയില്‍ ഒഴിച്ചു'

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായ ആദിവാസി യുവാവ് മധുവിനെ നാട്ടുകാര്‍ പിടിച്ചുകൊണ്ടുപോയത് ഭക്ഷണം പാചകം ചെയ്യുന്നതിനിടെയെന്ന് കുടുംബം. കാട്ടിലെ ഗുഹയില്‍ നിന്നും പിടിച്ചുകൊണ്ടുപോയ മധുവിനെ മുക്കാലി ജംഗ്ഷനില്‍ എത്തിച്ചത് നാലുകിലോമീറ്റര്‍ നടത്തിയെന്നും സഹോദരി വെളിപ്പെടുത്തി. വഴിയില്‍ വച്ച് മധുവിനെ മര്‍ദിച്ചെന്നും വെളളം ചോദിച്ചപ്പോള്‍ തലയില്‍ ഒഴിച്ചെന്നും സഹോദരി ആരോപിച്ചു. 

അതേസമയം മധുവിന്റെ മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഗുരുതര ആരോപണമാണ് ഉയരുന്നത്. കാട്ടില്‍ കയറാന്‍ അനുമതിയില്ലാത്ത നാട്ടുകാര്‍ക്ക് മധുവിനെ കാണിച്ചുകൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.  ഇതോടെ സംഭവത്തില്‍ വനംവകുപ്പും പ്രതികൂട്ടിലാകുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക