കേരളം

ദമ്പതികള്‍ കുഞ്ഞിനെ വിറ്റു; അന്വേഷണത്തിനൊടുവില്‍ ഈറോഡില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തി പൊലീസ്‌

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് കുനിശേരിയില്‍ ദമ്പതികള്‍ വിറ്റ കുഞ്ഞിനെ കണ്ടെത്തി. അന്വേഷണത്തിനൊടുവില്‍ തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. 

ദമ്പതികളില്‍ നിന്നും കുഞ്ഞിനെ വാങ്ങിയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈറോഡ് സ്വദേശിയായ ജനാര്‍ദ്ദനനെയാണ് ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ടെത്തിയ കുഞ്ഞിനെ മലമ്പുഴയിലെ ആനന്ദ് ഭവനിലേക്ക് മാറ്റിയിരിക്കുകയാണ്. 

കഴിഞ്ഞ ക്രിസ്മസ് ദിനത്തിലായിരുന്നു യുവതി പാലക്കാട് ജില്ലാ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ വളര്‍ത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു ഇവര്‍ക്ക് മറ്റ് നാല് കുട്ടികള്‍ കൂടിയുണ്ട്.

പൊള്ളാച്ചി സ്വദേശിയായ ഭര്‍ത്താവും, ഭര്‍തൃ മാതാവും ചേര്‍ന്നാണ് കുഞ്ഞിനെ ഈറോഡ് സ്വദേശിയായ ജനാര്‍ദ്ദനന് വിറ്റത്. ഡിസംബര്‍ 29നായിരുന്നു സംഭവം. പ്രസവത്തിന് ശേഷം കുഞ്ഞില്ലാതെ യുവതി വീട്ടിലേക്ക് മടങ്ങിയത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ അങ്കണവാടി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് സാമൂഹ്യനീതി വകുപ്പ് ഇടപെട്ട് പരാതി നല്‍കിയതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ