കേരളം

ഫോണ്‍കെണി കേസ്: ജാഗ്രത കുറവുണ്ടായെന്ന് എ കെ ശശീന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ ജാഗ്രത കുറവുണ്ടായെന്ന് എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ എ കെ ശശീന്ദ്രന്‍. പൊതുപ്രവര്‍ത്തകരുടെ ജീവിതം എങ്ങനെയാകണം എന്ന കാര്യത്തില്‍ ഒരു പാഠമായിരുന്നു കേസ്. പൊതുപ്രവര്‍ത്തകര്‍ക്ക് ധാര്‍മ്മികത അനിവാര്യമാണ്. ധാര്‍മ്മികത തന്റെ കാര്യത്തില്‍ മാത്രമായി ഒതുങ്ങരുത്. കോവൂര്‍ കുഞ്ഞിമോനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. എന്‍സിപിയില്‍ തനിക്ക് എതിരെ ഗൂഡാലോചന നടത്തിയതായി അറിയില്ലെന്നും എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. 

ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ കെ ശശീന്ദ്രന്‍ ഇന്ന് എന്‍സിപി കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന കാര്യത്തില്‍ സംസ്ഥാനതലത്തില്‍ തത്വത്തില്‍ ധാരണയായി. ഇക്കാര്യം അറിയിക്കാനാണ് ശശീന്ദ്രന്‍ ശരദ് പവാര്‍ ഉള്‍പ്പെടെയുളള ദേശീയ നേതാക്കളെ കാണുന്നത്. എ കെ ശശീന്ദ്രന്റെ മന്ത്രിസഭ പുനപ്രവേശം നിയമസഭ സമ്മേളനത്തിന് ശേഷമേ ഉണ്ടാകുവെന്നാണ് വിവരം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു