കേരളം

ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും ചുട്ടുകൊന്നു: ആദ്യഭാര്യ കുറ്റക്കാരി

സമകാലിക മലയാളം ഡെസ്ക്

കാസര്‍ഗോഡ്: ഭര്‍ത്താവിനൊപ്പം വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രണ്ടാം ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും ചുട്ടുകൊന്ന  കേസില്‍ പ്രതിയായ ആദ്യഭാര്യ കുറ്റക്കാരിയാണെന്ന് കോടതി. ഉപ്പളയിലെ നഫീസത്ത് മിസ് രിയ (21) ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഗോവയില മിസ് രിയയെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

കൊലപാതകം, വധശ്രമം എന്നീ വകുപ്പുകളിലാണ് മിസ് രിയ കുറ്റക്കാരിയെന്ന് തെളിഞ്ഞത്. പ്രതിക്കുള്ള ശിക്ഷ കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. 2011 ഓഗസ്റ്റ് 7നാണ് സംഭവം. പുലര്‍ച്ച് ആറിന് ഭര്‍ത്താവ് അബ്ദുള്‍  റഹ്മാനോടൊപ്പം ഉപ്പള കണ്ണാംപെട്ടിയിലെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന നഫീസത്ത് മിസ് രയിയുടെ ദേഹത്താ് ജനലിലൂടെ പ്രതി പെട്രോള്‍ ഒഴിക്കുകയും തീപ്പെട്ട ഉരച്ചിടുകയുമായിരുന്നു. ഉറങ്ങുകയായിരുന്നു അബ്ദുള്‍ റഹിമാന്റെ ശരീരത്തിലേക്കുംതീ പടര്‍ന്നു. പ്രോസിക്യൂഷന് വേണ്ടി പി രാഘവന്‍ ഹാജരായി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത