കേരളം

തീവണ്ടിയിൽ പാമ്പിനെ കണ്ടെന്ന് യാത്രക്കാർ; ബോഗിയിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: തീവണ്ടിയിൽ പാമ്പുണ്ടെന്ന സംശയത്തെതുടർന്ന് യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി. പത്തുമിനിറ്റോളം പരിശോധിച്ചിട്ടും പാമ്പിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ബോ​ഗിയിലെ  വാതിലും ജനലുമെല്ലാം അടച്ചിട്ടശേഷം യാത്രതുടർന്നു. എറണാകുളത്തേക്ക് പോവുകയായിരുന്ന  ഇന്റർസിറ്റി എക്സ്പ്രസ് തൃശ്ശൂരിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടതായി യാത്രക്കാർ പറയുന്നത്. ഇന്നലെ വൈകിട്ടാണ് സംഭവം. 

തൃശ്ശൂർ റെയിൽവെ പൊലീസെത്തി പ്രാധമിക പരിശോധനകൾ നടത്തിയപ്പോൾ പാമ്പിനെ കണ്ടെത്താൻ കഴിയാതിരുന്നതിനാലാണ് ബോ​ഗി അടച്ചിടാൻ തീരുമാനിച്ചത്. തീവണ്ടിയുടെ മധ്യഭാഗത്തുള്ള ബോഗിയിലാണ്  പാമ്പിനെ കണ്ടതായി യാത്രക്കാരിൽ ചിലർ പറഞ്ഞത്.  ചെറിയ പാമ്പിനെയാണ് കണ്ടതെന്നാണ് യാത്രക്കാർ പറഞ്ഞത്. ചെറിയ പാമ്പായതിനാൽതന്നെ സീറ്റിനടിയിലോ മറ്റോ ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ ഉറപ്പുവരുത്താനായി ബോ​ഗി അടച്ചിടാനും റെയിൽവേ പൊലീസ് നിർദേശിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു