കേരളം

വയനാട്ടില്‍ എത്തിയത് മാവോയിസ്റ്റുകളല്ല; തിരച്ചില്‍ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ തോട്ടം തൊഴിലാളികളെ ബന്ദികളാക്കിയവര്‍ മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിക്കാന്‍ ആകില്ലെന്ന് പൊലീസ്. ്അതേസമയം ബന്ദികളാക്കിയ നാലുപേര്‍ക്കുവേണ്ടിയുള്ള  തിരച്ചില്‍ തുടരുകയാണ്. കേരളാ തമിഴ്‌നാട് അതിര്‍ത്തികളില്‍ പ്രത്യേക നിരീക്ഷണവും ഉണ്ട്. 

ഇന്നു പുലര്‍ച്ച മുന്നുമണിയോടെ മുണ്ടകൈയില്‍ കണ്ട അപരിചിതരായ മുന്നുപേര്‍ മാവോയിസ്റ്റുകളാണോ എന്നായിരുന്നു നാട്ടുകാരുടെ സംശയം. ഇവര്‍ വീടിന്റെ ചായ്പ്പില്‍ ഭക്ഷണം പാചകം ചെയ്ത് കഴിച്ചിരുന്നു. എന്നാല്‍ പ്രാഥമിക പരിശോധനകള്‍ക്കുശേഷം എത്തിയത് മാവോയിസ്റ്റുകളാണെന്ന് സ്ഥിരികരിക്കാന്‍ പോലീസ് തയാറാകുന്നില്ല. എങ്കിലും അവരെ സഹായിക്കുന്ന ആരെങ്കിലുമാണോയെന്ന  സംശയം പോലിസിനുണ്ട്.  

അസ്വഭാവികമായി ആരെ കണ്ടാലും പോലീസില്‍ വിവരമറിയക്കണമെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കള്ളാടി 900 ഏക്കറിലും അടുത്ത വനത്തിലും ഇന്നും തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തി. ആരെയും കണ്ടെത്താനായില്ലെങ്കില്‍ ഇന്നുകോണ്ട് പരിശോധന അവസാനിപ്പിക്കാനാണ് പോലീസ് തീരുമാനം. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. നിലമ്പൂര്‍ ആനക്കാംപൊയില്‍ പ്രദേശങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു