കേരളം

ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു ; മുന്‍കരുതല്‍ നടപടികളുമായി സര്‍ക്കാര്‍, 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ ശേഖരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  ഇടുക്കി ഡാം തുറന്നുവിടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. പുഴയോരത്തെ 100 മീറ്റര്‍ ചുറ്റളവിലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ചു. ഈ പരിധിയിലുള്ള വീടുകളുടെയും അവിടത്തെ താമസക്കാരുടേയും വിവരങ്ങള്‍ ശേഖരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും, സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും വിലയിരുത്തിയത്. 

അണക്കെട്ട് തുറന്നുവിടേണ്ട ചാലുകളിലെ തടസ്സം കണ്ടെത്താന്‍ സര്‍വേ നടത്താനും ഉന്നത തല യോഗം നിര്‍ദേശം നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് കെഎസ്ഇബിയോടും വിവരങ്ങള്‍ തേടി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഇടുക്കി, എറണാകുളം ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അണക്കെട്ട് തുറക്കേണ്ടി വരുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. ഡാം തുറന്നുവിടുന്നതോടെ, വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സുപ്രധാന സ്ഥലങ്ങള്‍ വിലയിരുത്താനും, വേണ്ട നടപടികള്‍ സ്വീകരിക്കാനും ഉന്നത തലയോഗം നിര്‍ദേശം നല്‍കി. 

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നീരൊഴുക്കാണ് ഇപ്പോള്‍ ഡാമുകളിലുള്ളത്. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയില്‍ എത്തിയിരിക്കുകയാണ്. പരമാവധി ജലനിരപ്പായ 2400 അടി എത്തിയാല്‍ ഡാം ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി കളയാനാണ് തീരുമാനം. അങ്ങനെയെങ്കില്‍ 26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി ഡാം തുറക്കുക. 1981, 1992 വര്‍ഷങ്ങളില്‍ ഡാം തുറന്നു വിട്ടിരുന്നു. 1981 ഒക്ടോബര്‍ 29 നും 1992 ഒക്ടോബര്‍ 12 നുമാണ് മുമ്പ് ഇടുക്കി അണക്കെട്ട് പൂര്‍ണമായും നിറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത