കേരളം

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു; 72കാരി ഭക്ഷണവും പരിചരണവുമില്ലാതെ മരിച്ചു; മൃതദേഹം ഉറുമ്പരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

കുട്ടനാട് ; വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ വീട്ടിലെ സ്ത്രീ കഴിക്കാന്‍ ഭക്ഷണവും പരിചരണവും ലഭിക്കാതെ മരണത്തിന് കീഴടങ്ങി. കുട്ടനാട് പാണ്ടങ്കരി തട്ടാരുപറമ്പില്‍ പരേതനായ ഗോപിയുടെ ഭാര്യ സരോജിനിയമ്മ (72) യാണ് മരിച്ചത്. കണ്ടെത്തുമ്പോള്‍ അവരുടെ ശരീരം ഉറുമ്പരിച്ച നിലയിലായിരുന്നു. മാനസിക വിഭ്രാന്തിയുള്ള മകള്‍ക്കൊപ്പമായിരുന്നു സരോജിനിയുടെ താമസം.

രണ്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് ഗോപി മരിച്ച ശേഷം സരോജിനിയും മകള്‍ കോമളയും ഒറ്റയ്ക്കായി. അപ്പോള്‍ മുതല്‍ രോഗ ബാധിതയായി കിടപ്പിലായിരുന്നു സരോജിനി. മകള്‍ മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക ദുരിതം മൂലം കോമളത്തിന്റെ ചികിത്സ മുടങ്ങി. കുറച്ചുനാളായി അയല്‍ക്കാരുടെ കാരുണ്യത്തിലാണ് ഈ കുടുംബം ജീവിച്ചിരുന്നത്. 

കുട്ടനാട്ടില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇവരുടെ വീട് അകപ്പെട്ടതോടെ ഇവര്‍ ഒറ്റപ്പെടുകയായിരുന്നു. വെള്ളക്കെട്ടായതിനാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മൃതദേഹം ഇപ്പോള്‍ എടത്വയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച സിമന്റ് ഇഷ്ടിക അടുക്കിവെച്ച് അതിന് മുകളില്‍ ചിതയൊരുക്കി മൃതദേഹം സംസ്‌കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു