കേരളം

മദ്യപിക്കാന്‍ പണം ചോദിച്ചു, കിട്ടാതായപ്പോള്‍ മാല പിടിച്ചുപറിച്ചു; തടഞ്ഞപ്പോള്‍ കഴുത്തറുത്ത് വീഴ്ത്തി: പെരുമ്പാവൂര്‍ കൊലപാതകം നടന്നത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് പ്രതി ബിജു മൊല്ലയ്ക്ക് മദ്യപിക്കാന്‍ വേണ്ടിയാണെന്ന് പൊലീസ്. കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയോട് പണം ആവശ്യപ്പെട്ടിരുന്നു. കുട്ടി വിസ്സമ്മതിച്ചതോടെ അമ്മൂമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ കയ്യിലിരുന്ന കത്തി പിടിച്ചുവാങ്ങി കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.  വാഴക്കുളം എം.ഇ.എസ് കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ നിമിഷ തമ്പിയാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത് ചോരവാര്‍ന്ന നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പെണ്‍കുട്ടി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിതാവിന്റെ സഹോദരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പിതാവിന്റെ സഹോദരനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഇയാള്‍ വീട്ടിലെത്തിയ സമയം പെണ്‍കുട്ടിയും അമ്മൂമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. പിതാവിന്റെ സഹോദരന്‍ പറമ്പില്‍ ജോലിചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള കമ്പനിയില്‍ ജോലി ചെയ്യുന്നയാളാണ് പ്രതി. ഇവരുടെ വീടിനടുത്ത് തന്നെയാണ് ഇയാള്‍ താമസിക്കുന്നതും. സംഭവത്തിന് പിന്നാലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റവും അധികമുള്ള പ്രദേശമായ പെരുമ്പാവൂരില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത