കേരളം

നിപ്പാ: മരുന്നുണ്ടെന്ന ഹോമിയോ ഡോക്ടര്‍മാരുടെ അവകാശവാദം സര്‍ക്കാര്‍ തളളി; മരുന്നുളള കാര്യം അറിയില്ല

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  നിപ്പാ വൈറസ് ബാധയ്ക്ക് പ്രതിരോധ മരുന്നുണ്ടെന്ന ഹോമിയോ ഡോക്ടര്‍മാരുടെ അവകാശവാദം സര്‍ക്കാര്‍ തളളി. മരുന്നുളള കാര്യം സര്‍ക്കാരിനെ ഇതുവരെ ഹോമിയോ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു.

ഹോമിയോയില്‍ നിപ്പയ്ക്ക് പ്രതിരോധമരുന്നുളളതായി ആരോഗ്യവകുപ്പിന് അറിയില്ല. മരുന്നിനെക്കുറിച്ച് കേട്ടിട്ടുമില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ അത് പരിശോധിച്ചു നോക്കിയതിന് ശേഷമേ നല്‍കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. നിപ്പാ വൈറസിനെതിരെ ഹോമിയോപതിയില്‍ മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍ രംഗത്തുവന്നിരുന്നു. നിപ്പാ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പ്രതികരണം. 

നിപ്പയുടെ രണ്ടാംഘട്ടത്തെ കുറിച്ച് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു. രണ്ടാംഘട്ടം നിയന്ത്രണ വിധേയമാണ്. നിപ നിവാരണ പ്രവര്‍ത്തനങ്ങള്‍ തടസങ്ങളില്ലാതെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍