കേരളം

തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്: പൊലീസിനുള്ളിലും അതൃപ്തി; ജനങ്ങളെ പൊലീസില്‍ നിന്ന് അകറ്റുന്ന നടപടിയെന്ന് വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എടപ്പാള്‍ ബാലപീഡനത്തിന്റെ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറിയ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനുള്ളിലും രണ്ടുപക്ഷം. ചങ്ങരംകുളം പൊലീസിന്റെ നടപടിയിലുള്ള അതൃപ്തി പൊലീസ് അസോസിയേഷനുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഡിജിപിയെയും അറയിച്ചു. 

ഇത്തരം സംഭവങ്ങള്‍ ജനങ്ങളെ പൊലീസില്‍ നിന്ന് കൂടുതല്‍ അകറ്റുമെന്നാണ് വിമര്‍ശനം. പൊലീസിനെ സഹായിക്കുന്ന ജനങ്ങളുടെ മനസ്സ് വ്രണപ്പെടുത്തുന്ന നടപടിയാണ് ചങ്ങരംകുളം പൊലീസ് നടത്തിയതെന്നും വിമര്‍ശനം ഉയര്‍ന്നു. 

പീഡനവിവരം പൊലീസിനെ അറിയിക്കാന്‍ വൈകിയെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ആരോപിച്ചാണ് എടപ്പാള്‍ തീയേറ്റര്‍ ഉടമയെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണചുമതലയുള്ള മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജി വര്‍ഗീസാണ് തിയേറ്റര്‍ ഉടമയെ അറ്‌സറ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍