കേരളം

അതും കള്ളം, കെവിന്‍ കേസില്‍ ചാക്കോയുടെ വാദം പൊളിഞ്ഞു;നീനുവിന് മാനസികരോഗമില്ല

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നീനുവിന് മാനസിക രോഗമുണ്ടെന്ന വീട്ടുകാരുടെ വാദം കളവെന്ന് പൊലീസ്. കോടതി നിര്‍ദ്ദേശ പ്രകാരം തെന്‍മലയിലെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഇത് തെളിയിക്കുന്ന രേഖകള്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ചാക്കോയുടെ അഭിഭാഷകനും സമ്മതിച്ചു.മകള്‍ നീനു മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു എന്നാണ് ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അഭിഭാഷകന്‍ മുഖേന കേസിലെ അഞ്ചാം പ്രതിയായ ചാക്കോ കോടതിയെ  അറിയിച്ചിരുന്നത്. അതിനാല്‍ നീനുവിനെ അഭയ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും ചാക്കോ ആവശ്യം ഉന്നയിച്ചിരുന്നു. 

മാനസിക രോഗത്തിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് നീനുവിനെ ചികിത്സിച്ചിരുന്നത്. ഇപ്പോള്‍ അന്യവീട്ടിലായതിനാല്‍ തുടര്‍ചികിത്സ നല്‍കാന്‍ കഴിയുന്നില്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

കെവിന്‍ വധക്കേസില്‍ പ്രധാന സാക്ഷിയാണ് നീനു. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് നീനുവിന്റെ കുടുംബം കെവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് ശേഷം കെവിന്റെ വീട്ടിലാണ് നീനു താമസിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര