കേരളം

വെളളമെടുക്കാന്‍ പോയ മൂന്നുവയസ്സുകാരന്‍ അമ്മയുടെ കണ്മുന്നില്‍ ട്രെയിനിടിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: അമ്മയുടെ വീട്ടില്‍ നിന്നു വെള്ളമെടുക്കാന്‍ റെയില്‍പാളം മുറിച്ചു കടന്ന മൂന്നുവയസ്സുകാരന്‍ ട്രെയിനിടിച്ചു മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരനെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മൊഗ്രാല്‍ ഒളച്ചാലില്‍ വാടകയ്ക്കു താമസിക്കുന്ന സിദ്ധിക്ക് ആയിഷ ദമ്പതികളുടെ ഇളയ മകന്‍ ബിലാല്‍ (മൂന്ന്) ആണ് അമ്മയുടെ കണ്‍മുന്നില്‍ മരിച്ചത്. ഇവരുടെ മൂത്തമകന്‍ ഇസ്മായിലിനു (അഞ്ച്) തലയ്ക്കു ഗുരുതര പരുക്കുണ്ട്. 

ഞായറാഴ്ച ഉച്ചയ്ക്കു 12:30നാണ് അപകടം. ട്രാക്കിന് എതിര്‍വശം ആയിഷയുടെ കുടുംബവീട്ടില്‍ നിന്നു വെള്ളമെടുക്കാന്‍ വീട്ടുകാരറിയാതെ കുടവുമായി ട്രാക്കില്‍ കയറിയതായിരുന്നു കുരുന്നുകള്‍. അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ആയിഷ കുട്ടികളെ അന്വേഷിച്ച് ഓടിയെത്തിയപ്പോഴേക്കും ട്രെയിന്‍ രണ്ടുപേരെയും ഇടിച്ചു തെറിപ്പിച്ചു.

മംഗളൂരു കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കുട്ടികള്‍ തൊട്ടടുത്തുള്ള വൈദ്യുതത്തൂണില്‍ ചെന്നു പതിച്ചു. ബിലാല്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി