കേരളം

യുവാക്കളെ തട്ടിക്കൊണ്ട് പോകുന്ന സംഘം മലപ്പുറത്ത്; വീട്ടുകാരില്‍ നിന്നും ലക്ഷങ്ങള്‍ ആവശ്യപ്പെട്ടു; രണ്ട് പേരെ രക്ഷിച്ച് പൊലീസ്‌

സമകാലിക മലയാളം ഡെസ്ക്

റാന്നി: സിനിമാ കഥകളെ വെല്ലുന്ന രീതിയില്‍ മലപ്പുറത്ത് തട്ടിക്കൊണ്ടുപോകല്‍. യുവാക്കളെ തട്ടിക്കൊണ്ടുപോയി വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണ് മലപ്പുറത്ത് ചുവടുറപ്പിക്കുന്നത്. 

ഇവരുടെ പക്കല്‍ നിന്നും രണ്ട് യുവാക്കളെ റാന്നി പൊലീസ് മലപ്പുറത്തെത്തി രക്ഷിച്ചു. ഐത്തല കൊച്ചേത്ത് സണ്ണിയുടെ മകന്‍ ഷിജി(27), താഴത്തേതില്‍ മോനച്ചന്റെ മകന്‍ ജിക്കുമോന്‍(27)എന്നിവരെയാണ് തിരൂരിലെ വഴിയരകില്‍ ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്. 

ശനിയാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. ബാറില്‍ നിന്നും മദ്യപിച്ചതിന് ശേഷം പുറത്തേക്കിറങ്ങിയ യുവാക്കളെ തട്ടിക്കൊണ്ടു പോയി രണ്ട് ദിവസമായി ഇവരെ വെച്ച് വിലപേശുകയായിരുന്നു. ഇവരെ വിട്ടുകിട്ടാന്‍ ലക്ഷങ്ങളാണ് ആവശ്യപ്പെട്ടത് എങ്കിലും വീട്ടുകാര്‍ വഴങ്ങാതിരുന്നതോടെ 10,000 രൂപയെങ്കിലും തരണമെന്നായി. എന്നാല്‍ അതിനും വിട്ടുകാര്‍ വഴങ്ങിയില്ല. 

വീട്ടുകാര്‍ വഴങ്ങാതെ വന്നതോടെ തീരുരിന് സമീപം റോഡില്‍ യുവാക്കളെ ഉപേക്ഷിച്ച് സംഘം മുങ്ങുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാളുടെ ഫോണ്‍ നമ്പര്‍ കൈവശമാക്കി പൊലീസ് ഈ സമയം അന്വേഷണം തുടരുന്നുണ്ടായിരുന്നു. പിടിക്കപ്പെടുമെന്ന് വ്യക്തമായതോടെ യുവാക്കളെ ഉപേക്ഷിച്ച് കടന്ന് കളയാന്‍ സംഘം നിര്‍ബന്ധിതമാവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു