കേരളം

'ഞങ്ങള്‍ ആദിവാസികള്‍, നിങ്ങള്‍ക്ക് അടിച്ചുകൊല്ലാനുള്ള വസ്തു';  നാരായന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 'മധുവിന്റെ കൊലപാതകം ആദ്യത്തേതല്ല, കേരളീയ സമൂഹം ഒട്ടേറെ മധുമാരെ ഇതുപോലെ അടിച്ചും തല്ലിയും കൊന്നിട്ടുണ്ട്. ഞങ്ങള്‍ ആദിവാസികള്‍ എന്നാല്‍ നിങ്ങള്‍ പരിഷ്‌കൃതരെന്ന് സ്വയം പറയുന്നവര്‍ക്ക് ചവിട്ടിയും കുത്തിയും കൊല്ലാനുള്ള വിഭവം തന്നെ,' കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൊച്ചരേത്തിയുടെ രചയിതാവായ ആദിവാസി എഴുത്തുകാരന്‍ നാരായന്‍ കൃതി സാഹിത്യവിജ്ഞാനോത്സവ വേദിയില്‍ പൊട്ടിത്തെറിച്ചു. ഹന്‍ഡ്‌സ സൊവ്വേന്ദ്ര ശേഖറോടൊപ്പം അരികുകളില്‍ നിന്നുള്ള എഴുത്ത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസികളുടെ ഭൂമി ആര്‍ക്കും നേടിയെടുക്കാന്‍ കഴിയും, കാരണം ആദിവാസിയ്ക്ക് ഒരു രേഖയും കാണിക്കാനില്ല. അവരെ ആട്ടിയോടിക്കാന്‍ ശക്തരായവരാണ് നിങ്ങളെല്ലാം. ആദിവാസികളുടെ ജീവതം എഴുതാന്‍ ശ്രമിയ്ക്കുന്നവരോട് എനിക്ക് പറയാനുള്ളത്, അവരുടെ ജീവതം പഠിച്ചിട്ട് എഴുതുക എന്നാണ്. ഒരു ഗോത്രസമൂഹത്തിന്റെ പൂര്‍വാവസ്ഥകള്‍ മനസ്സിലാക്കിവേണം രചന നിര്‍വഹിക്കാന്‍. 

എഴുതിയ കൃതിയെ മുന്‍നിര്‍ത്തി ഒട്ടേറെ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്ന ഹന്‍ഡ്‌സ, ആദിവാസി സമൂഹത്തില്‍ നിന്നുകൊണ്ട് എഴുതുന്നതിലെ ബുദ്ധിമുട്ടുകള്‍ വിവരിച്ചു. എന്നാല്‍ ഗോത്രവര്‍ഗ രചനകള്‍ എന്ന നിലയില്‍ സര്‍ഗസൃഷ്ടികളെ വേര്‍തിരിയ്‌ക്കേണ്ടതില്ലെന്നും ഹന്‍ഡ്‌സ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി