കേരളം

കണ്ണെരിയിച്ച് കാന്താരി വില; കിലോയ്ക്ക് 1300 രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പച്ചക്കറി വില പൊതുവെ കുറയുന്ന സീസണില്‍ കണ്ണെരിയിച്ച് കുതിച്ചു കയറുകയാണ് കാന്താരി മുളകിന്റെ വില. കിലോയ്ക്ക് 1300 രൂപയിലാണ് കഴിഞ്ഞ ദിവസം കൂത്താട്ടുകുളം ലേല വിപണിയില്‍ കാ്ന്താരി വിറ്റുപോയത്. 

നാടന്‍ പച്ചമുളകിന്റെ വില കിലോയ്ക്ക് വെറും 28 രൂപ മാത്രമുള്ളപ്പോഴാണ് കാന്താരി വിപണിയിലെ താരമാകുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചയായി ഇതേ നിരക്കിലാണ് കാന്താരിയുടെ ലേല വില. 

1300 രൂപയ്ക്കു വിപണിയില്‍നിന്നു ലേലം കൊള്ളുന്ന മുളക് കടകളില്‍ ചില്ലറ വില്‍ക്കുമ്പോള്‍ 100 ഗ്രാമിന് 200 രൂപ വരെയാകും. കൊളസ്‌ട്രോളിനുള്ള നാടന്‍ പ്രതിവിധി എന്നതാണ് കാന്താരിയെ പച്ചക്കറി വിപണിയിലെ കുഞ്ഞന്‍ താരമാക്കിയത്. കാന്താരിയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന മരുന്നുകളും ഇപ്പോള്‍ വിപണിയിലുണ്ട്. ഇവ നിര്‍മിക്കുന്ന കമ്പനികളില്‍നിന്നുള്ള വര്‍ധിച്ച ആവശ്യവും കാന്താരിമുളകിന്റെ വില കൂടാന്‍ ഇടയാക്കി.

വിദേശ വിപണിയിലും നല്ല ഡിമാന്‍ഡ് ആണ് കാന്താരിക്ക്. മുളകുപൊടിയില്‍ എരിവ് വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന എസന്‍സ് നിര്‍മാണത്തിലും കാന്താരി വന്‍തോതില്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു