കേരളം

ചെങ്ങന്നൂരിലെ കേന്ദ്ര സര്‍ക്കാര്‍ പരിപാടിയില്‍ ബിജെപി നേതാക്കള്‍;പരാതിയുമായി സിപിഎമ്മും കോണ്‍ഗ്രസും

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: കേന്ദ്ര തൊഴില്‍ മന്ത്രാലയം സംഘടപ്പിച്ച തൊഴില്‍ മേളയ്‌ക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും. സിപിഎം ആലപ്പുഴജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. തെരഞ്ഞടുപ്പ് കമ്മീഷനും, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റും ജില്ലാ പ്രസിഡന്റും സ്ഥാനാര്‍ത്ഥിയും പങ്കെടുത്തിരുന്നു. ഇതിനെതിരെയാണ് സിപിഎമ്മും കോണ്‍ഗ്രസും രംഗത്തുവന്നിട്ടുള്ളത്

യുവജനങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നല്‍കുന്നതിനുളള കേന്ദ്രസര്‍ക്കാരിന്റെ കൗശല്‍മേളയാണ് ബിജെപി പരിപാടിയാക്കി മാറ്റിയത്. കഴിഞ്ഞ  ബുധന്‍, വ്യാഴം ദിവസങ്ങളിലായിരുന്നു ബിജെപി നേതാക്കള്‍ പങ്കെടുത്ത പരിപാടി. ഇതിനെ രാഷ്ട്രീയമായി ഉപയോഗിച്ച ബിജെപിയുടെ നിലപാടിനെതിരെ അന്ന് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളെ സ്വാധീനിക്കുന്ന നിലയിലുളള ഇടപെടല്‍ നടത്തരുതെന്നാണ് കീഴ്‌വഴക്കം. ഇത് കാറ്റില്‍ പറത്തി കേന്ദ്രസര്‍ക്കാര്‍ പദ്ധതി തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ഉപയോഗിച്ചിരിക്കുകയാണെന്നാണ് പരാതി. 

കൗശല്‍ മേളയുടെ പോസ്റ്ററുകളില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഒപ്പം പി എസ് ശ്രീധരന്‍ പിളളയുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനുളള ബിജെപിയുടെ ശ്രമമാണെന്നാണ് ആരോപണം. 18 വയസ്സിനും 28 വയസ്സിനും ഇടയില്‍ പ്രായമുളള യുവതി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക ലക്ഷ്യമിട്ടാണ് കൗശല്‍ മേള സംഘടിപ്പിച്ചത്. പരിപാടിയില്‍ സജീവ സാന്നിധ്യമായി ശ്രീധരന്‍പിളളയെ നിര്‍ത്തിയത് യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ടാണെന്നും ആരോപണം ഉയര്‍ന്നിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത