കേരളം

റിമാന്‍ഡ് തടവുകാരന്‍ മെഡിക്കല്‍ കോളജില്‍ മരിച്ചു, പൊലീസ് മര്‍ദനം മൂലമെന്ന് ബന്ധുക്കള്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മദ്യം വിറ്റ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ് തടവുകാരന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. പൊലീസ് മര്‍ദനം മൂലമാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

മണ്ണാര്‍ക്കാട് ആനമുറി സ്വദേശി ടിജോ എന്ന നാല്‍പ്പതുകാരനാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. നിയമ വിരുദ്ധമായി മദ്യം വിറ്റ കേസില്‍ മൂന്നാഴ്ച മുമ്പാണ് ടിജോയെ അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരനായി കഴിയുകയായിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് ടിജായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പൊലീസ് മര്‍ദനമാണ് ടിജോയുടെ മരണത്തിന് കാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു