കേരളം

ബെഹ്‌റ കാശിന് കൊള്ളാത്ത ഡിജിപി ; പിണറായി വിജയന്‍ വട്ടപ്പൂജ്യമെന്ന് തെളിയിച്ചു , രാഷ്ട്രീയ കൊലപാതകങ്ങളില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കൊലപാതകം പ്രവര്‍ത്തനശൈലിയായി സ്വീകരിച്ച രണ്ട് പാര്‍ട്ടികളാണ് സിപിഎമ്മും ആര്‍എസ്എസുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ രണ്ടുപാര്‍ട്ടികളും കേരളത്തിന് അപമാനമാണ്. ഇവര്‍ക്ക് ആളുകളെ കൊല്ലുക എന്ന ജോലി മാത്രമേ ഉള്ളോയെന്നും ചെന്നിത്തല ചോദിച്ചു. 

മുഖ്യമന്ത്രിക്ക് പൊലീസിന് മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടു. പിണറായി വിജയന്‍ വട്ടപ്പൂജ്യമാണെന്ന് ഇതോടെ തെളിയിച്ചിരിക്കുകയാണ്. ഭരിക്കാന്‍ അറിയില്ലെങ്കില്‍ ഇറങ്ങിപ്പോകണം. കാശിന് കൊള്ളാത്ത ഡിജിപിയാണ് ബെഹ്‌റ. ഇവരുടെയൊക്കെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കണ്ണൂരിലെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കൊലപാതക രാഷ്ട്രീയം തടയാന്‍ ശക്തമായ നടപടി വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്