കേരളം

മാഹിയില്‍ അക്രമപരമ്പര: ബിജെപി ഓഫീസിന് തീയിട്ടു

സമകാലിക മലയാളം ഡെസ്ക്

മാഹി: മാഹി പള്ളൂരില്‍ ബി.ജെ.പി ഓഫീസിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കടന്നുപോയതിന് പിന്നാലെ ബിജെപി ഓഫീസിന് തീവച്ചു. പുതുച്ചേരി പൊലീസ് ജീപ്പും അഗ്നിക്കിരയാക്കി.

അതേസമയം, കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ബാബു കണ്ണിപ്പൊയിലിന്റെ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വിലാപയാത്രയായി മാഹി പളളൂരിലെത്തിച്ച മൃതദേഹം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു. പിന്നിട് വീട്ടിലെത്തിച്ചായിരുന്നു സംസ്‌കാരം. 

സി.പി.എം ലോക്കല്‍ കമ്മിറ്റി നേതാവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിക്കുന്നത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ അജ്ഞാതരായ സംഘം ബാബുവിനെ വെട്ടി വീഴ്ത്തുകയായിരുന്നു. ഇതിന് പിന്നാലെ ആര്‍എസ്എസ് നേതാവ് ഷമേജിനെ എട്ടംഗസംഘം കൊല്ലപ്പെടുത്തി. ന്യൂ മാഹി കല്ലായി റോഡില്‍ വെച്ചായിരുന്നു ആക്രമണം. 

സി.പി.എമ്മും ആര്‍.എസ്.എസും പരസ്പരം പഴിചാരിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഇന്ന് സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി