കേരളം

തിയേറ്ററിലെ  പീഡനം: പ്രതികള്‍ കുറ്റം സമ്മതിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എടപ്പാളില്‍ സിനിമാ തീയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍. കേസില്‍ എസ്‌ഐക്കെതിരെ പോസ്‌കോ ചുമത്തുന്ന കാര്യം പിന്നീട് തീരുമാനിക്കും.  

തിയേറ്ററിനുള്ളില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശി മൊയ്തീന്‍ കുട്ടിയേയും പെണ്‍കുട്ടിയുടെ അമ്മയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. തിയേറ്ററിലെ സിസിടിവിടി ദൃശ്യങ്ങള്‍ മാതൃഭൂമി ചാനലിന് നല്‍കിയതിനെ തുടര്‍ന്നായിന്നു പ്രതികളെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതും. 

രണ്ടാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ തിയേറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും അവര്‍ പൊലീസിനും കൈമാറിയിട്ടും നടപടിയെടുത്തിരുന്നില്ല. അതേ തുടര്‍ന്നാണ് ചങ്ങരംകുളം എസ്‌ഐക്കെതെരെ പോസ്‌കോ ചുമത്തണമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശം നല്‍കിയത്.  പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തു എന്ന് ബോധ്യമായ സാഹചര്യത്തിലായിരുന്നു കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)