കേരളം

ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെടരുത്, ക്രമസമാധാനം ഉറപ്പാക്കാൻ നടപടിയെടുക്കാമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന്​ അധികാരമില്ലെന്ന്​ ഹൈക്കോടതി. ദേവസ്വം ബോർഡിനോട് ഓരോ കാര്യങ്ങളും ആജ്ഞാപിക്കരുത്​. ക്ഷേത്ര നടത്തിപ്പിൽ സർക്കാരിന് ഇടപെടാനാവില്ല.  ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാരിന് നടപടിയെടുക്കാമെന്ന് കോടതി വ്യക്തമാക്കി.

നിലക്കലിൽ പ്രതിഷേധത്തിനിടെ അറസ്​റ്റിലായ തൃപ്പൂണിത്തുറ സ്വദേശിയായ ഗോവിന്ദ് മധുസൂദനൻ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതിയുടെ പരാമർശം. ശബരിമല യുവതീപ്രവേശന വിധിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ  ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സർക്കാർ പരിഗണിക്കേണ്ടത്​. ശബരിമലയിൽ മാധ്യമപ്രവർത്തകർക്കോ തീർത്ഥാടകർക്കോ ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കോടതി നിർദേശിച്ചു.

ശബരിമലയിൽ മാധ്യമങ്ങളെ തടഞ്ഞോയെന്ന് കോടതി ആരാഞ്ഞു. മാധ്യമപ്രവർത്തകർക്ക് വിലക്കില്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. തീർത്ഥാട​കരെയോ മാധ്യമപ്രവർത്തകരെയോ വിലക്കില്ലെന്ന്​ ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. 

നിലക്കലിൽ വാഹനങ്ങൾ തകർത്ത പൊലീസുകാർക്കെതിരെ നടപടി വേണം. ഇരുചക്ര വാഹനങ്ങൾ പൊലീസ് തകർത്ത ദൃശ്യങ്ങൾ പരിശോധിച്ച് അവർക്കെതിരെ നടപടി എടുക്കണം. ശബരിമലയിൽ വാഹനങ്ങൾ എന്ത് പ്രകോപനമാണ് സൃഷ്ടിച്ചതെന്നും കോടതിആരാഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍