കേരളം

മലബാര്‍ സിമെന്റ്‌സ് അഴിമതി : വി എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

സമകാലിക മലയാളം ഡെസ്ക്


പാലക്കാട് : മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി വി എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. 2004 മുതല്‍ 2008 വരെ നടന്ന അഴിമതിയിലാണ് നടപടി. 

രാധാകൃഷ്ണന്റെ വീടും 20 വസ്തു വകകളും ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തില്‍ 23 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. പത്തുവര്‍ഷം മുമ്പുള്ള കരാറിലാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. 

മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ പ്രതിയായ കേസ് കൂടി എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിഗണനയിലുണ്ട്. ഈ കേസില്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കയാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കം ഈ കേസില്‍ പ്രതികളാണ്. ഇതില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുന്ന മുറയ്ക്ക്, ഈ ഉദ്യോഗസ്ഥരുടെ വസ്തു വകകളും കണ്ടുകെട്ടുന്ന നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കടന്നേക്കുമെന്ന് സൂചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍