കേരളം

പിറവം പള്ളി കേസ്: കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചില്ല, നടക്കുന്നത് രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള 'മസില്‍ ഫൈറ്റ്' എന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പിറവം പള്ളി കേസിലെ വിധി നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി പരിഗണിച്ചില്ല. രണ്ടു വിഭാഗങ്ങള്‍ തമ്മിലുളള 'മസില്‍ ഫൈറ്റ്' ആണ് നടക്കുന്നതെന്നും ഇത്തരം വിഷയങ്ങളില്‍ കോടതിയലക്ഷ്യം ഗുണകരമല്ലെന്നും കോടതി നിരീക്ഷിച്ചു.

പിറവം പള്ളിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ള ഹര്‍ജികളില്‍ മൂന്ന് മാസത്തിനു ഉള്ളില്‍ തീരുമാനം എടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. പണം കുമിഞ്ഞു കൂടുന്നതാണ് അമ്പലം, പള്ളി എന്നിവിടങ്ങളില്‍ കായിക ബലം ഉപയോഗിച്ചു ഉള്ള തര്‍ക്കങ്ങള്‍ക്ക് വേദി ആകുന്നണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

പിറവം പള്ളിയുടെ നടത്തിപ്പ് 1934ലെ മലങ്കര സഭാ ഭരണഘടനയനുസരിച്ച് വേണമെന്ന വിധി നടപ്പാക്കാത്തതു  ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് അനുകൂലമായിരുന്നു വിധി. എന്നാല്‍ പിറവം പള്ളിയില്‍ ഭൂരിപക്ഷം യാക്കോബായ വിഭാഗം ആയതിനാല്‍ വിധി നടപ്പാക്കാനായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു