കേരളം

കൊച്ചിയില്‍ എഴുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എഴുപതുകാരിയായ വയോധികയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങളോളം പലയിടത്തായി ഒളിവില്‍ കഴിഞ്ഞ ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. നിധിന്‍(36), സത്താര്‍(38) എന്നിവരാണ് അറസ്റ്റിലായത്. 

നവംബര്‍ 19ന് രാത്രി 9.30 യോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ സ്ഥാപനത്തിന് സമീപത്ത് വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരെ ആളൊഴിഞ്ഞ ഭാഗത്തേക്ക് പിടിച്ച് കൊണ്ടുപോയാണ് ആക്രമിച്ചത്. പീഡനത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ഇരുവരും പ്രതികളിലൊരാളുടെ കൊരട്ടിയിലെ ബന്ധുവീട്ടില്‍ അഭയം തേടി. 

രണ്ട് ദിവസം പ്രതികള്‍ ഇവിടെ താമസിച്ചതായാണ് വിവരം. പിന്നീട് ഇവിടെ നിന്നും ബെംഗളൂരുവിലേക്ക് കടന്നു. തങ്ങളെ പൊലീസ് സംശയിക്കുന്നില്ലെന്ന നിഗമനത്തിലാണ് നാട്ടിലേക്ക് തിരികെ വന്നതെന്നും അപ്പോഴാണ് പൊലീസ് പിടികൂടിയതെന്നുമാണ് വിവരം. ബലാത്സംഗത്തിന് ശേഷം വയോധികയെ പ്രതികള്‍ വഴിയിലുപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. 

'ലൈംഗികമായി വയോധിക പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ഇരുവര്‍ക്കും എതിരെ ഐപിസി 376 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. 'മദ്യലഹരിയിലാണ് ആക്രമണം നടത്തിയത്. പ്രതികളും ഇരയും തമ്മില്‍ നേരിട്ടറിയാവുന്നവരാണ്. ഇവര്‍ തമ്മില്‍ മുന്‍വൈരാഗ്യമൊന്നും ഇല്ല,' സിഐ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്