കേരളം

കേരളത്തില്‍ ആര്‍എസ്എസ് വളരണമെന്ന് ആഗ്രഹിക്കുന്ന ഒരേയൊരു പാര്‍ട്ടി സിപിഎമ്മാണ്; ഒന്നാംപ്രതി പിണറായി വിജയന്‍, കോണ്‍ഗ്രസാണ് ശരി: എ.കെ ആന്റണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല വിഷയത്തിലൂടെ ആര്‍എസ്എസിനും ബിജെപിക്കും കേരളത്തില്‍ അടിത്തറയുണ്ടാക്കി കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ ആന്റണി. ശബരിമലയില്‍ അനാവശ്യ നിയന്ത്രണങ്ങളും 144ഉം ഏര്‍പ്പെടുത്തിയതിലൂടെ ആര്‍എസ്എസിന് വളരാന്‍ ഇടം നല്‍കി. സമാധാനപ്രിയരായ കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

പിണറായിയെക്കാളും മുന്നേ രാഷ്ട്രീയം തുടങ്ങിയ ആളാണ് താന്‍. തനിക്കൊന്നും മറയ്ക്കാനില്ല. നിലപാട് എന്നും തുറന്നുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ആര്‍എസ്എസ് വളരണം എന്ന് കരുതുന്ന ഒരേയൊരു പാര്‍ട്ടി സിപിഎമ്മാണ്. ശബരിമല സംഘര്‍ഷഭൂമിയാക്കിയതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയും സിപിഎമ്മുമാണ്. ആര്‍എസ്എസും ബിജെപിയും കൂട്ടുപ്രതികളാണ്. കോണ്‍ഗ്രസിന്റെ നിലപാടാണ് ശരിയെന്ന് ഇന്നത്തെ താപനില കഴിയുമ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലാകും. ആര്‍എഎസ്എസിന് വളരാന്‍ ഇടം നല്‍കി കോണ്‍ഗ്രസിന്റെ സ്‌പെയിസ് നഷ്ടപ്പെടുത്താമെന്നാണ് പിണറായി വിജയന്‍ കരുതുന്നതെന്നും ആന്റണി ആരോപിച്ചു. 

നേരത്തെ ആര്‍എസ്എസിന് കേരളത്തില്‍ വളമാകുന്നത് എകെ ആന്റണിയാണ് എന്നാരോപിച്ച് മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. ബിജെപിക്ക് വെള്ളവും വളവും നല്‍കുന്ന ആന്റണി പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിയുമാകുന്നവരുടെ പ്രതിരൂപമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് ചേക്കേറുന്നത് ആന്റണി അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''