കേരളം

അപ്പവും അരവണയും വില്‍ക്കുന്നില്ല;  സമൂഹ മാധ്യമങ്ങളിലേത് വ്യാജ പ്രചാരണമെന്ന് പന്തളം കൊട്ടാരം

സമകാലിക മലയാളം ഡെസ്ക്

 പന്തളം: പന്തളം കൊട്ടാരം അപ്പവും അരവണയും നിര്‍മ്മിച്ച് വിതരണം ചെയ്യുന്നില്ലെന്ന് കൊട്ടാരം നിര്‍വ്വാഹക സംഘം. സംഘത്തിന്റെ നേതൃത്വത്തില്‍ പന്തളം കൊട്ടാരത്തില്‍ നിന്നും അപ്പം, അരവണ എന്നിവ വ്യാപകമായി വില്‍ക്കുന്നുവെന്നും അതില്‍ നിന്നുള്ള വരുമാനം യുവതീ പ്രവേശനത്തിലെ കേസുകള്‍  നടത്താന്‍ വിനിയോഗിക്കുമെന്നും സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം ശരിയല്ലെന്നും ജി ശശികുമാര വര്‍മ്മ അറിയിച്ചു. 

ഇത്തരം പ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് വാര്‍ത്താക്കുറിപ്പില്‍ നിര്‍വ്വാഹക സംഘം വ്യക്തമാക്കിയിരിക്കുന്നത്. 

ശബരിമല ദര്‍ശനം കഴിഞ്ഞ് വരുന്ന ഭക്തര്‍ പന്തളം കൊട്ടാരത്തിന്റെ പ്രത്യേക കൗണ്ടറില്‍ നിന്ന് അപ്പവും അരവണയും വാങ്ങണമെന്നും ഈ നിര്‍മ്മിക്കുന്ന അരവണയ്ക്ക് ദേവസ്വം ബോര്‍ഡുമായി ബന്ധമില്ലെന്നുമുള്ള പ്രചാരണങ്ങള്‍ അയ്യപ്പ ഭക്തസംഘത്തിന്റെ പേരില്‍ വാട്ട്‌സാപ്പുകളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ഇതോടെ സമാന്തര അരവണ വിതരണമാണ് പന്തളം രാജകുടുംബം നടത്തുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കൊട്ടാരം നിര്‍വ്വാഹക സംഘം വിശദീകരണവുമായി രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത