കേരളം

കണ്ണൂരില്‍ വിമാനമിറങ്ങുന്നു; ഉദ്ഘാടനം ഡിസംബര്‍ 9ന്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന് നടക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇറങ്ങി. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി ഇന്നലെ ലഭിച്ചിരുന്നു. ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍വിമാനത്താവളത്തിലെത്തി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്. 

അതേസമയം ആരാണ് ഉദ്ഘാടനം ചെയ്യുന്നത് എന്ന കാര്യം വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോ, രാഷ്ട്രപതി രാംനാഥ് കോവിന്ദോ അയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈവര്‍ഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കിയാലിന്റെ പ്രതീക്ഷ. 

പതിനൊന്ന് രാജ്യാന്തര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളുമാണ് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചു മുതല്‍ 12 വരെ എല്ലാ ദിവസവും വിമാനത്താവളം ജനങ്ങള്‍ക്കു കാണാനായി തുറന്നുകൊടുക്കും. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാലുവരെയാണു പൊതുജനങ്ങള്‍ക്കുള്ള സന്ദര്‍ശന സമയം. ഫൊട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്കായിരിക്കും വിമാനത്താവളത്തിലേക്കു പ്രവേശനം ലഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍