കേരളം

പഠിക്കാനായി അട്ടപ്പാടി ആദിവാസി ഊരില്‍ നിന്ന് എത്തിയ കുട്ടികളെ ബാലികാസദനത്തില്‍ വെച്ച് പീഡിപ്പിച്ചു; നടത്തിപ്പുകാരനെതിരേ കേസ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നിന്ന് പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് ബാലികാസദനത്തില്‍ വെച്ച് പീഡനം. തൃശൂര്‍ പാറളം പഞ്ചായത്തിലെ പള്ളിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ബാലികാസദനത്തിലെ അന്തേവാസികളെയാണ് സദനം നടത്തിപ്പുകാരന്‍ പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. കുട്ടികളുടെ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ സദനം നടത്തിപ്പുകാരനായ പള്ളിപ്പുറം സ്വദേശി രമേശനെതിരേ (40) പോക്‌സോ നിയമപ്രകാരം കേസെടുത്തു. 

കുട്ടികള്‍ സ്‌കൂളില്‍ വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. ആധിവാസി പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനായാണ് ബാലസദനം നടത്തിയിരുന്നത്. പീഡന വിവരം പുറത്തുവന്നതോടെ പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിനികള്‍ അട്ടപ്പാടിയിലെ ഊരുകളിലേക്ക് തന്നെ മടങ്ങിപ്പോയി. 

പത്താംക്ലാസിലും അതിനു താഴെയും പഠിക്കുന്ന അട്ടപ്പാടി പുതൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഊരുകളില്‍ നിന്നുള്ള 16 ആദിവാസി പെണ്‍കുട്ടികളാണ് ബാലസദനത്തിലുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു