കേരളം

ശശിക്കുവേണ്ടി നിന്നാല്‍ പതിനാലുലക്ഷം; പാര്‍ട്ടി കമ്മീഷന്‍ അന്വേഷിക്കും

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന പികെ ശശി എംഎല്‍എയ്ക്ക് അനുകൂലമായി മൊഴി നല്‍കാന്‍ 14 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനം.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം പരിശോധിക്കാന്‍ കമ്മീഷനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റില്‍ ചര്‍ച്ചക്ക് എത്തിയപ്പോള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ പുതുശ്ശേരി ഏരിയാ കമ്മറ്റി നല്‍കിയ പരാതിയെക്കുറിച്ച് സൂചിപ്പിച്ചത്.

പരാതി ഗൗരവതരമാണെന്നും കമ്മീഷന്‍ ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായാണ് സൂചന. പുതുശ്ശേരി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ ശശിക്കെതിരെ ജില്ലാ നേതാക്കള്‍ ഗൂഡാലോചന നടത്തിയെന്നു പാര്‍ട്ടി അന്വേഷണ കമ്മീഷന് മൊഴി നല്‍കണമെന്ന് ഒരു വ്യവസായി തന്നോട് ആവശ്യപ്പെട്ടന്നായിരുന്നു പുതുശ്ശേരി ഏരിയാ കമ്മറ്റിയില്‍ ലോക്കല്‍ സെക്രട്ടറി വെളിപ്പെടുത്തിയത്.

ജില്ലയിലെ പ്രധാന സിപിഎം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത് ആവശ്യപ്പെടുന്നതെന്നും പ്രത്യുപകരമായി 14 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടച്ചുനല്‍കാമെന്ന വാഗ്ദാനം നല്‍കിയെന്നും ഇദ്ദേഹം കമ്മറ്റിയില്‍ വെളിപ്പെടുത്തിയിരുന്നു. സംഭവത്തെ കുറിച്ച് ഏരിയാ കമ്മറ്റി നേരിട്ടാണ് സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയത്. അതേസമയം ഒന്നര മാസമായി പൊതുപരിപാടികളില്‍ നിന്ന് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം വിട്ടുനിന്നിരുന്ന എംഎല്‍എ പികെ ശശി ഇന്നലെ പാലക്കാട്  നടന്ന പാര്‍ട്ടി മേഖലാ റിപ്പോര്‍ട്ടിംഗില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ