കേരളം

പ്രതിഷേധങ്ങള്‍ വകവച്ചില്ല; പി.കെ ശശിയും എ.കെ ബാലനും ഒരേവേദിയില്‍: വിവാദമുണ്ടാകാതിരിക്കാന്‍ വന്നുവെന്ന് മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

മണ്ണാര്‍ക്കാട്: ലൈംഗിക പീഡന ആരോപണം നിലനില്‍ക്കുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയും മന്ത്രി എ.കെ ബാലനും ഒരേവേദി പങ്കിട്ടു. മണ്ണാര്‍ക്കാട് തച്ചമ്പാറയിലെ പൊതുപരിപാടിയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. ലൈംഗിക ആരോപണം നേരിടുന്ന എംഎല്‍എയ്ക്ക് ഒപ്പം മന്ത്രി വേദി പങ്കിടുന്നതിന് എതിരെ പാര്‍ട്ടിക്കകത്ത് ഒരുവിഭാഗം വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് മന്ത്രി പരിപാടിക്ക് എത്തിയിരിക്കുന്നത്. വിവാദമുണ്ടാകാരതിരിക്കാനാണ് പരിപടിയില്‍ പങ്കെടുത്തത് എന്നാണ് എ.കെ ബാലന്റെ വിശദീകരണം. 

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ ശശിക്ക് എതിരെ ഇതുവരെയും പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടില്ല. ശശി വീണ്ടും പൊതുവേദിയില്‍ സജീവമാകുന്നുവെന്ന സൂചനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എ.കെ ബാലനൊപ്പം വേദി പങ്കിടുമെന്ന് വിവരം ലഭിച്ചതോടെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍