കേരളം

നുണയില്‍ കുരുക്കി പൂട്ടാനുള്ള ശ്രമം ശക്തം; സന്ദീപാനന്ദഗിരിയെ ചിന്മയ മിഷന്‍ പുറത്താക്കിയതാണെന്ന പ്രചാരണവും പാളി

സമകാലിക മലയാളം ഡെസ്ക്

ശയങ്ങള്‍കൊണ്ട് നേരിടാന്‍ കഴിയാതെ വന്നാല്‍ അക്രമണവും നുണപ്രചാരണവും അഴിച്ചുവിടുക എന്നത് പതിവ് കാഴ്ചയാണ്. ശബരിമല വിഷയത്തിലും ഇതിന് വ്യത്യാസമില്ല. നിരവധി നുണ പ്രചരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഫേയ്‌സ്ബുക്കിലും വാട്ട്‌സാപ്പിലും പാറിക്കളിക്കുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ ആദ്യം മുതല്‍ അനുകൂലിക്കുന്ന സ്വാമി സന്ദീപാനന്ദഗിരിയെയാണ് ഇപ്പോള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി നുണപ്രചാരണങ്ങളാണ് ഇതിനോടകം പ്രചരിച്ചത്. 

ഇപ്പോള്‍ പുറത്തുവരുന്ന പ്രചാരണങ്ങള്‍ ചിന്മയ മിഷനുമായി ബന്ധപ്പെട്ടാണ്. ചിന്മയ മിഷന്‍ സന്ദീപാനനന്ദഗിരിയെ പുറത്താക്കിയെന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. എന്നാണ് ഇത് തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതുസംബന്ധിച്ച പുറത്തിറക്കിയ പത്രക്കുറിപ്പാണ് നുണ പ്രചാരണത്തെ പൊളിച്ചത്. ചിന്മയ മിഷനില്‍ നിന്ന് സ്വാമി സ്വന്തം ഇഷ്ടപ്രകാരം പുറത്തു പോയതാണെന്നും പ്രാഗത്ഭ്യവും പ്രതിഭയുമുള്ള വ്യക്തിയുമാണെന്നും ചിന്മയ മിഷന്‍ പറഞ്ഞത്. 

ചിന്മയാ മിഷന് വേണ്ടി സ്വാമി തേജോമയാനന്ദ 2006 ജൂലൈ ആറിനാണ്  പത്ര കുറിപ്പ് ഇറക്കിയത്. ബ്രഹ്മചാരി സന്ദീപ് ചൈതന്യ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം ചിന്മയമിഷന്‍ വിടാന്‍ തീരുമാനിച്ച വിവരം ഏവരെയും അറിയിക്കുന്നു. മിഷന് ഏറെ സംഭാവന നല്‍കിയിട്ടുള്ള സന്ദീപ് ചൈതന്യ പ്രാഗത്ഭ്യവും പ്രതിഭയും ഉള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭാവിയിലെ എല്ലാ ഉദ്യമങ്ങള്‍ക്കും ശുഭാശംസകള്‍ നേരുന്നതായും ആ പരസ്യത്തില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍