കേരളം

 സിറോ മലബാര്‍ സഭ വിറ്റ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി; ഇടനിലക്കാരന് പത്തുകോടി രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത വിറ്റ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ഭൂമി വില്‍പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെ ഇടപാടുകളും മരവിപ്പിച്ചു. കാക്കാനാട്ടെ 64 ഏക്കര്‍ ഭൂമിയാണ് വിറ്റത്. നടപടി താത്ക്കാലികമാണെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.

സാജു വര്‍ഗീസ് പത്തുകോടി രൂപയുടെ നികുതി വെട്ടിപ്പ്  നടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഈ പണം പിഴയായി അടക്കണം എന്ന് കാണിച്ച് ആദായനികുതി വകുപ്പ് സാജു വര്‍ഗീസിന് നോട്ടീസ് നല്‍കി. ആറുമാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് നടപടി. രേഖകലില്‍ 3.9 കോടി രൂപ കാണിച്ച ഭൂമി മറിച്ചുവിറ്റത് 39 കോടിക്കാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

രൂപതയ്ക്ക് വേണ്ടി ഭൂമി വിറ്റ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കും ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കര്‍ദിനാള്‍ അടക്കമുള്ളവരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഭൂമി വാങ്ങിയവരുടെ വീടുകളില്‍ പരിശോധനയും നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം