കേരളം

പ്രളയക്കെടുതിയും മുതലെടുത്ത് വിപണിയില്‍ തട്ടിപ്പുകാര്‍; വെള്ളത്തില്‍ കുതിര്‍ന്ന അരി ഉണക്കിപ്പൊടിച്ച് വില്‍ക്കാന്‍ ശ്രമം

സമകാലിക മലയാളം ഡെസ്ക്

പറവൂർ: മഴവെള്ളത്തിൽ നശിച്ച ഭക്ഷ്യവസ്തുക്കൾ വീണ്ടും ഉണക്കി വിൽപ്പന നടത്താൻ ശ്രമിച്ചത് ആർഡിഒയുടെ നേതൃത്വത്തിൽ പിടികൂടി നശിപ്പിച്ചു. പലവ്യഞ്ജനങ്ങളും അരിയും ഉണക്കിപ്പൊടിച്ച് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവ പിടികൂടിയത്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തവ പിന്നീട് ദേശീയപാതയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുത്തിട്ടുള്ള വിജനമായ സ്ഥലത്ത് കുഴിച്ചുമൂടുകയും ചെയ്തു. 

ആളംതുരുത്ത് കണ്ണൻചക്കശേരിൽ സൈനബ സുലൈമാന്റെ ഉടമസ്ഥതയിലുള്ള നാസ് അസോസിയേറ്റ്‌സിൽ നിന്നാണ് ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്. 58 ചാക്ക് മല്ലി, 54 ചാക്ക് മുളക്, 25 ചാക്ക് മഞ്ഞൾ, അഞ്ച് ചാക്ക് കുടംപുളി, നാല് ചാക്ക് പച്ചരി, നാല് ചാക്ക് ചെളി കയറിയ മുളക് എന്നിവയാണ് പിടിച്ചെടുത്തത്. തൊഴിലാളികളെ ഉപയോഗിച്ച് ഇവ ഉണക്കിപ്പൊടിച്ച് പായ്ക്കറ്റിലാക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് ആർഡിഒ എസ് ഷാജഹാന്റെയും പറവൂർ തഹസിൽദാർ എംഎച്ച് ഹരീഷിന്റെയും നേതൃത്വത്തിൽ പരിശോധനയ്ക്കെത്തിയത്. മഴവെള്ളം കയറി നശിച്ച ഭക്ഷ്യവസ്തുക്കൾ വീണ്ടും ഉണക്കി ഉപയോഗിക്കരുതെന്നും വിൽപ്പന നടത്തരുതെന്നും തഹസിൽദാർ എംഎച്ച് ഹരീഷ് പറഞ്ഞു. ഇത് പിടികൂടുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു