കേരളം

പരാതിക്കാരി സമ്മതിച്ചാല്‍ ശശിക്കെതിരായ പരാതി പൊലീസിന് കൈമാറും, പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമെന്നും എം എ ബേബി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗികാരോപണത്തില്‍ പരാതിക്കാരി സമ്മതിച്ചാല്‍ പരാതി പൊലീസിന് കൈമാറുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സ്ത്രീ പീഡകര്‍ക്ക് സിപിഎമ്മില്‍ സ്ഥാനമില്ലെന്നും എം എ ബേബി പ്രതികരിച്ചു. പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്നും ബേബി പറഞ്ഞു.

ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ സഭാ നേതൃത്വത്തെ ബേബി വിമര്‍ശിച്ചു. വിഷയത്തില്‍ നിഷേധാത്മക നിലപാടാണ് സഭ സ്വീകരിക്കുന്നത്. കന്യാസ്ത്രീയോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സഭ, പുരുഷാധിപത്യ സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഷപ്പിനെതിരായ പരാതിയില്‍ ഉടനടി നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ ഒരു ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്നും എം എ ബേബി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ