കേരളം

പിതാവിന്റെ പീഡനകാര്യം ഡയറിയില്‍ കുറിച്ചു; സാന്ത്വനിപ്പിക്കാന്‍ അടുത്തിടപഴകിയ മദ്രസ അധ്യാപകനും പീഡിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പരപ്പനങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചതിന് പിന്നാലെ ബലാത്സംഗം ചെയ്ത മദ്രസ അധ്യാപകനും അറസ്റ്റില്‍.  മദ്രസ അധ്യാപകനായ അബ്ദുള്‍ അസീസ് അഹ്‌സനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ട് ദിവസം മുന്‍പ് പെണ്‍കുട്ടിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തിരുന്നു.

പിതാവ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പീഡനത്തിനിരയായ വിവരം കുട്ടി സ്വന്തം ഡയറിയില്‍ കുറിച്ചു. ഡയറിക്കുറിപ്പുകള്‍ വായിച്ചതോടെയാണ് മദ്രസ അധ്യാപകന്‍ പീഡന വിവരം മനസിലാക്കിയത്. തുടര്‍ന്ന് ഇയാള്‍ കുട്ടിയോട് അടുത്ത് ഇടപെടുകയും പീഡിപ്പിക്കുകയുമായിരുന്നു. സാന്ത്വനിപ്പിക്കാന്‍ എന്ന പേരിലായിരുന്നു മദ്രസ് അധ്യാപകന്‍ കുട്ടിയോട് അടുത്തിടപെട്ടത്. ഇത് മുതലാക്കി കുട്ടിയെ അയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സ്‌കൂള്‍ കൗണ്‍സിലറാണ് കുട്ടിയില്‍ നിന്നും വിവരം മനസിലാക്കിയത്. തുടര്‍ന്ന് കൗണ്‍സിലര്‍ ചെല്‍ഡ് ലൈന് പരാതി നല്‍കി. തുടര്‍ന്ന് പോലീസിന് കേസ് കൈമാറി. തുടര്‍ന്ന് പിതാവിനെയും മദ്രസ അധ്യാപകനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ മദ്രസ അധ്യാപകനെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു