കേരളം

വല നിറയെ തക്കാളി ഞണ്ടുകൾ ; ആശങ്കയോടെ മൽസ്യ തൊഴിലാളികൾ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : പ്രതീക്ഷയോടെ വലയെറിയുന്ന മൽസ്യതൊഴിലാളികൾക്ക് പക്ഷെ ലഭിക്കുന്നതാകട്ടെ തക്കാളി ഞണ്ടുകൾ. ഇതോടെ ആശങ്കയിലായിരിക്കുകയാണ് മൽസ്യതൊഴിലാളികൾ. വലയിൽ കുരുങ്ങുന്ന ഞണ്ടുകൾ വലകൾ കടിച്ചുകീറി നശിപ്പിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാണ്. 

എസ്മിത് നീന്തൽ ഞണ്ട് (ചാരിബിഡ്സ് സ്മിതി ക്രാബ്) എന്നാണ് ഇതിന്റെ ശാസ്ത്ര നാമം. തക്കാളി ഞണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ വിളിക്കുന്നത്. കാലുകൾക്കു മാത്രം ബലമുള്ള ഇവയുടെ ശരീരഭാഗം തക്കാളിയുടെതുപോലെ ആയതിനാലാണിത്. ഇതു ഭക്ഷ്യയോഗ്യവുമല്ല. 

ആഴക്കടലിന്റെ അടിത്തട്ടിലാണ് തക്കാളി ഞണ്ടുകളുടെ വാസം. വലിയ ബോട്ടുകൾ ആഴക്കടലിൽ അരിച്ചുപെറുക്കി മത്സ്യ ബന്ധനം നടത്തിയതോടെ തക്കാളി ഞണ്ടുകൾ കൂട്ടത്തോടെ അറബിക്കടലിന്റെ തീരക്കടലിൽ എത്തിയതാകാമെന്നാണ് മൽസ്യ തൊഴിലാളികൾ പറയുന്നത്. തക്കാളി ഞണ്ടുകൾ വലകൾ നശിപ്പിക്കുന്നതുമൂലം ദിവസങ്ങളോളം മൽസ്യബന്ധനത്തിന് പോകാനാകാത്ത സ്ഥിതിയുണ്ടാകുന്നതായും തൊഴിലാളികൾ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''