കേരളം

വിധി നടപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡ്, അവര്‍ തീരുമാനിക്കട്ടേ; അതു കഴിഞ്ഞ് ആലോചിക്കാമെന്ന് ദേവസ്വം മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ വിധി നടപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡാണ് എന്നും സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞ മന്ത്രി, വിധി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. 

വ്യത്യസങ്ങളായ അഭിപ്രായം ഈ വിഷയത്തിലുണ്ട്. അതുകൊണ്ട് സ്വാഭാവികമായും വിധി നടപ്പാക്കുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടാകാം. സമവായമുണ്ടാക്കാന്‍ സാധിക്കും എന്നാണ് ഗവണ്‍മെന്റ് കരുതുന്നത്. നിയമവാഴ്ച നിലനില്‍ക്കുന്ന രാദജ്യമാണ്. അവിടെ നിയമവാഴ്ചയ്ക്കാണ് പ്രാധാന്യം. ജനങ്ങളാകെ വിധിപ്രഖ്യാപനത്തോട് സമരസപ്പെടും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒരുമുന്‍കരുതലുകളും എടുത്തിട്ടില്ല. വിധി നടപ്പാക്കേണ്ടതിനെപ്പറ്റി തീരുമാനിക്കേണ്ടത് ദേവസ്വംബോര്‍ഡാണ്. അവര്‍ തീരുമാനമെടുത്തതിന് ശേഷം സര്‍ക്കാര്‍ ആലോചിച്ചാകമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍