കേരളം

രഹസ്യം പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞ് ശുചിമുറിയിലെത്തിയ പ്ലസ് വിദ്യര്‍ത്ഥിയെ സഹപാഠി പീഡിപ്പിച്ചു; മൂന്ന് പേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: സഹപാഠിയെ പ്രലോഭിപ്പിച്ച് തീയേറ്ററില്‍ എത്തിച്ച ശേഷം ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ട് വിദ്യാര്‍ത്ഥികളും തീയേറ്റര്‍ ജീവനക്കാരനും പൊലീസ് പിടിയിലായി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ ചേര്‍ന്ന് കോതമംഗലത്തെ തീയേറ്ററില്‍  സിനിമ കാണാന്‍ വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

സിനിമയ്ക്ക് ടിക്കറ്റ് എടുത്തതിന് പിന്നാലെ വിദ്യാര്‍ത്ഥിനിയുമായി കൂടുതല്‍ അടുപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥി രഹസ്യം പങ്കുവെയ്ക്കാനുണ്ടെന്ന് പറഞ്ഞ് തിയേറ്ററിലെ ശുചിമുറിയിലേക്ക് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  പുറത്തുനിന്ന വിദ്യാര്‍ത്ഥി വാതില്‍ കുറ്റിയിട്ടു കാവല്‍ നിന്നു.ഇതിന് തീയേറ്റര്‍ ജീവനക്കാരന്‍ സഹായം ചെയ്തുവെന്നാണ് ആരോപണം. 

വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ഭീഷണി. ഭയന്നുകഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനി സ്‌കൂളിലെ കൗണ്‍സിലിംഗിനിടെ പീഡനവിവരം തുറന്നുപറയുകയായിരുന്നു.തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍വഴിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂവാറ്റുപുഴ പൊലീസില്‍ നല്‍കിയ പരാതിയുടെ അന്വേഷണത്തിലാണ് പരീക്കണ്ണി സ്വദേശികളായ മൂന്ന് പേരും പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും രക്ഷിതാക്കള്‍ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ക്ലാസ് സമയത്ത് പോലും പുറത്തുപോയാല്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നും പല വിദ്യാര്‍ത്ഥികളും ലഹരി ഉപയോഗിച്ചാണ് ക്ലാസ് മുറികളില്‍ എത്തുന്നതുമെന്നാണ് രക്ഷിതാക്കളുടെ പരാതി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത