കേരളം

ജേക്കബ് തോമസ് മല്‍സരത്തിനില്ല ; ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ട്വന്റി-20

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഡിജിപി ജേക്കബ് തോമസ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മല്‍സരിക്കില്ല. സ്ഥാനാര്‍ത്ഥിയാകുന്നതിനായി ജേക്കബ് തോമസ് സമര്‍പ്പിച്ച രാജിക്കത്ത് സര്‍ക്കാര്‍ ഇതുവരെ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ജേക്കബ് തോമസ് മല്‍സരിച്ചില്ലെങ്കില്‍, ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും ട്വന്റി-20 വ്യക്തമാക്കി. 

സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ രാജിവെച്ചിട്ട് മാത്രമേ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകൂ. സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ജേക്കബ് തോമസ് ഒരു വര്‍ഷത്തിലേറെയായി സസ്‌പെന്‍ഷനിലാണ്. ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കിയുണ്ട്. എന്നാല്‍ സസ്‌പെന്‍ഷനെതിരെ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

ജേക്കബ് തോമസ് ഇ മെയില്‍ വഴിയാണ് നേരത്തെ രാജിക്കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ചത്. എന്നാല്‍ രാജിക്കത്ത് രേഖാമൂലം നല്‍കണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. തുടര്‍ന്ന് രാജിക്കത്ത് ദൂതന്‍ വശം ചീഫ് സെക്രട്ടറിക്ക് കൈമാറി. ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന്റെ രാജി കേന്ദ്രസര്‍ക്കാരും അംഗീകരിക്കേണ്ടതുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം