കേരളം

ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ പൊലീസ് വഴിയില്‍ തടഞ്ഞ് നിര്‍ത്തി അധിക്ഷേപിച്ചു: പരാതി നല്‍കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; എറണാകുളം ലോകസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ട്രാന്‍ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ചിഞ്ചു അശ്വതിയ്ക്ക് (അശ്വതി രാജപ്പന്‍) എതിരേ പൊലീസ് അതിക്രമമെന്ന് പരാതി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാത്രിയില്‍ പോസ്റ്ററുകള്‍ പതിച്ച് മടങ്ങുമ്പോഴാണ് ഇവരെ പൊലീസ് തടഞ്ഞു നിര്‍ത്തി ആക്ഷേപിക്കുകയായിരുന്നു. സംഭവത്തില്‍ കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. 

14 ന് രാത്രിയിലാണ് സംഭവമുണ്ടായത്. പോസ്റ്റര്‍ ഒട്ടിക്കലുകളും മറ്റും കഴിഞ്ഞ് താമസിക്കുന്ന ലോഡ്ജിനടുത്ത് ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ചിഞ്ചു അശ്വതിയുടെ അടുത്ത് രണ്ട് പൊലീസ് ജീപ്പുകള്‍ എത്തി തടയുകയും അസഭ്യവും ഭീഷണിയും മുഴക്കുകയുമായിരുന്നു. കലക്ടര്‍ക്കും കമ്മിഷണര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. 
 
തന്റെ ദളിത്, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും സഞ്ചാര സ്വാതന്ത്ര്യം തടയുകയും നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് അശ്വതി ഉന്നയിക്കുന്നത്. ഇതേ ആവശ്യവുമായി മുഖ്യമന്ത്രിക്കും, മനുഷ്യാവകാശ കമ്മിഷനും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നല്‍കുമെന്നും അശ്വതി പറഞ്ഞു. കേരളത്തില്‍ നിന്നു ലോക്‌സഭയിലേയ്ക്ക് മല്‍സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയാണ് ഇവര്‍. ഇന്റര്‍സെക്‌സ് വ്യക്തിത്വത്തിന് ഉടമയായ ഇവര്‍ സ്വതന്ത്ര്യയായാണ് മത്സരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?