കേരളം

കോഴിയെ എടുക്കാന്‍ കിണറ്റില്‍ ഇറങ്ങിയ തൊഴിലാളി മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അണ്ണാനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ മൂന്നുപ്പേര്‍ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദാരുണമായി മരിച്ച സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പ് മറ്റൊരു സമാനമായ അപകടമരണം. തൃശൂര്‍ മാളയിലെ ഗുരുതിപ്പാലയില്‍ ഗുരുതിപ്പാലയില്‍ കിണറ്റില്‍ വീണ കോഴിയെ എടുക്കാന്‍ ഇറങ്ങിയ തൊഴിലാളി മുങ്ങി മരിച്ചു. കണ്ണൂര്‍ സ്വദേശി മാറാഞ്ചേരി വല്ലത്ത് നാണു മകന്‍ സജീവാണ് (50) മരിച്ചത്. 

വര്‍ഷങ്ങളായി ഗുരുതിപ്പാലയില്‍ താമസിക്കുന്ന ഇയാളുടെ ഭാര്യ ലത ജോലി ചെയ്യുന്ന വീട്ടിലെ കിണറ്റില്‍ വീണ കോഴിയെ എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കയറില്‍ പിടിച്ച് കിണറില്‍ ഇറങ്ങിയ ഇയാള്‍ തിരിച്ചു കയറുന്നതിനിടയില്‍ വീഴുകയായിരുന്നുവെന്നാണ് സൂചന. മാളയില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം കയറ്റിയത്. സജീവിന്റെ ഭാര്യയുടെ ഗുരുതിപ്പാലയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം