കേരളം

പതിനൊന്നുകാരിയുടേത് തൂങ്ങിമരണമെന്ന് പൊലീസ്; ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

അങ്കമാലി: അമ്മയുടെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ പതിനൊന്ന് വയസുകാരിയുടേത് തൂങ്ങിമരണമാണെന്ന് പൊലീസ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്താല്‍ മൃതദേഹം ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നു. പൊലീസ് സര്‍ജന്റൈ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. 

കുട്ടിയുടേത് തൂങ്ങിമരണമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ കാരണം വ്യക്തമല്ല. മുത്തശ്ശി തുണി അലക്കിയ ശേഷം കുളിമുറിയില്‍ നിന്ന് വന്നപ്പോഴാണ് കുട്ടിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ കഴുത്തില്‍ തോര്‍ത്ത് മുറുകിയ പാട് കണ്ടതോടെ ഡോക്ടറാണ് സ്വകാര്യ ആശുപത്രിയില്‍ വിവരമറിയിച്ചത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കുട്ടി തൂങ്ങിമരിച്ചതാണെന്ന് മുത്തശ്ശി പൊലീസില്‍ മൊഴി നല്‍കി. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

അതേസമയം മരണകാരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ നീങ്ങിയിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അങ്കമാലി പൊലീസ് അറിയിച്ചു. തൃശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടി കറുകുറ്റിയിലെ അമ്മവീട്ടില്‍ അവധിക്ക് എത്തിയതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍