കേരളം

തിരുവനന്തപുരത്ത് വീണ്ടും വാഹനാപകടം, മദ്യപിച്ച് ഡോക്ടറുടെ കാറോട്ടം, സിഗ്നലിലേയ്ക്ക് ഇടിച്ചു കയറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് പുലർച്ചെ വീണ്ടും വാഹനാപകടം.  ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ഡോക്ടർ ഓടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡോക്ടർ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. 

ഡോക്ടർ ഓടിച്ച വാഹനം പാളയം രക്ത സാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് സിഗ്നലിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഹരിയാന സ്വദേശിയും ന്യൂറോളജി വിഭാഗം ഡോക്ടറുമായ ദേവ് പ്രകാശ് ശർമയാണ് അപകടത്തിൽപ്പെട്ടത്. 

തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഡീസൽ ടാങ്ക് പൊട്ടി ഒഴുകിപ്പടർന്നതിനേത്തുടർന്ന് ഫയർഫോഴ്‌സെത്തി റോഡ് കഴുകിയതിനു ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്.

ഇന്നലെ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചിരുന്നു. വാഹനം ഓടിച്ച  ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍