കേരളം

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത; മുല്ലപ്പളളിയെ തളളി ഡീന്‍, റിപ്പോര്‍ട്ട് പ്രസക്തമല്ല

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സാങ്കേതികമായി പ്രസക്തമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് എംപി. കനത്തമഴയെതുടര്‍ന്ന് ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധിപ്പേര്‍ക്ക് ജീവഹാനി സംഭവിച്ചതോടെ, പശ്ചിമഘട്ടമലനിരയുടെ സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇടുക്കി എംപിയായ ഡീന്‍ കുര്യാക്കോസിന്റെ പ്രതികരണം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് യുപിഎ സര്‍ക്കാര്‍ തളളിക്കളഞ്ഞതാണ്. പിന്നീട് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതില്‍ സംസ്ഥാനത്തിന്റെ ഭേദഗതികള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.ഏതാനും മാസങ്ങള്‍ക്കകം ഇതില്‍ അന്തിമ തീരുമാനം ഉണ്ടാവുമെന്നും ഡീന്‍ കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്നവര്‍ ഒരു പ്രാവശ്യമെങ്കിലും അതുവായിക്കാന്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ഗൗരവത്തോടെ പഠനവിധേയമാക്കണമെന്നും വരാന്‍ പോകുന്ന മഹാദുരന്തങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഡീന്‍ കുര്യാക്കോസിന്റെ വ്യത്യസ്തമായ അഭിപ്രായം.

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഇനിയൊരു കടന്നാക്രമണവും കയ്യേറ്റവും അനുവദിച്ചുകൂടാ. പശ്ചിമഘട്ട മലനിരകള്‍ നമ്മുടെ നാടിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നും മുല്ലപ്പളളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ