കേരളം

പാര്‍ക്കില്‍ സംസാരിച്ചിരിക്കവേ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു, ദാരുണം

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: പാര്‍ക്കില്‍ സുഹൃത്തുമായി സംസാരിച്ചിരിക്കവേ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. തിങ്കളാഴ്ച തമിഴ്‌നാട്ടിലെ തോപ്പംപടിയില്‍ ആയിരുന്നു ദാരുണസംഭവം നടന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പ്രേം കാര്‍ത്തിക് (27) ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. 

ഗണപതി പാര്‍ക്കിന് സമീപം സുഹൃത്ത് വിഘ്‌നേഷിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു പ്രേം കാര്‍ത്തിക്. ആന തൊട്ടടുത്തെത്തിയപ്പോള്‍ മാത്രമാണ് ഇവര്‍ അറിഞ്ഞത്. പ്രേം കാര്‍ത്തികിനെ തുമ്പിക്കൈകൊണ്ട് എടുത്ത് നിലത്തിട്ട് ചവിട്ടി കൊല്ലുകയായിരുന്നു. ഈ സമയം, വിഘ്‌നേഷ് ഓടി രക്ഷപ്പെട്ടു. പിന്നീട് അധികൃതര്‍ എത്തിയാണ് മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. 

ഇവിടെ നിന്ന് മൂന്ന് കിലോ മീറ്റര്‍ മാറി പന്നിമട എന്ന സ്ഥലത്ത് ഗണേഷ് എന്ന മറ്റൊരു യുവാവിനെയും കാട്ടാന ചവിട്ടിക്കൊന്നിരുന്നു. തിങ്കളാഴ്ചയായിരുന്നു ഈ സംഭവം നടന്നത്. പന്നിമടയില്‍ ഇറങ്ങിയ ആനയെ നാട്ടുകാര്‍ പടക്കം പൊട്ടിച്ച് പേടിപ്പിച്ചാണ് കാട്ടിലേക്ക് തിരികെ അയയ്ച്ചത്. 

രണ്ട് ദിവസത്തിനിടെ സമീപപ്രദേശങ്ങളിലായി രണ്ട് ആളുകള്‍ മരിച്ചതോടെ ആളുകള്‍ ഭീതിയിലായിരിക്കുകയാണ്. രണ്ടിടത്തും ജനവാസ കേന്ദ്രങ്ങളിലാണ് ആനയിറങ്ങിയത് എന്നതും പ്രത്യേകതയാണ്. രണ്ട് സംഭവത്തിലും ആന തൊട്ടടുത്ത് എത്തിയപ്പോള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. പലയിടത്തും തെരുവു വിളക്കുകള്‍ ഇല്ലാത്തതും അപകടസാധ്യത കൂട്ടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി