കേരളം

മകളെ കാണാന്‍ വീട്ടിലെത്തിയ അച്ഛനെ മകനും കൂട്ടരും മരത്തില്‍ കെട്ടിയിട്ട് തല്ലി; കേസ്

സമകാലിക മലയാളം ഡെസ്ക്

കൊട്ടാരക്കര; പിരിഞ്ഞു കഴിയുന്ന കുടുംബത്തെ കാണാന്‍ വീട്ടിലെത്തിയ അച്ഛനെ മകനും കൂട്ടരും ചേര്‍ന്ന് വീട്ടുമുറ്റത്തെ മരത്തില്‍ കെട്ടിയിട്ട് തല്ലി. അമ്പലപ്പുറം ഇ.ടി.സി. അരുണ്‍ഭവനില്‍ ബാബു(48)വിനാണ് ക്രൂരമായി മര്‍ദനമേറ്റത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് മകളെ കാണാനായി ബാബു അമ്പലപ്പുറത്തെ വീട്ടിലെത്തിയത്. തുടര്‍ന്ന് മകനും കൂട്ടുകാരനും ബാബുവിന്റെ ഭാര്യാപിതാവും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. 

പുനലൂരിലുള്ള സഹോദരിയോടൊപ്പമാണ് ഏറെനാളായി ബാബു കഴിഞ്ഞിരുന്നത്. അതിനിടെയാണ് മകളെ കാണാന്‍ വീട്ടില്‍ എത്തിയത്. . ഇതിനെ ചോദ്യംചെയ്ത് മകനും കൂട്ടുകാരനും ബാബുവിന്റെ ഭാര്യാപിതാവും ചേര്‍ന്ന് വീട്ടുമുറ്റത്തെ മരത്തില്‍ കൈയും കാലും കെട്ടിയിട്ട് ബാബുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 

നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കൊട്ടാരക്കര പോലീസ് എത്തി ബാബുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ അരുണ്‍ (20), ഭാര്യാപിതാവ് പുരുഷോത്തമന്‍ (70), മകന്റെ കൂട്ടുകാരന്‍ വിഷ്ണു (22) എന്നിവര്‍ ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്ന് ബാബു പോലീസിന് മൊഴി നല്‍കി. ഇവരുടെ പേരില്‍ പോലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''