കേരളം

'വോട്ടര്‍ പട്ടികയില്‍ പേരുള്ള ആര്‍ക്കും മല്‍സരിക്കാം' ; ജോസഫിന്റെ നിലപാടിനെ പരിഹസിച്ച് റോഷി അഗസ്റ്റിന്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിലാണ് ജോസ് കെ മാണി പക്ഷം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ജോസ് കെ മാണി പക്ഷത്തില്‍ തുടരുകയാണ്. നിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസും യുഡിഎഫ് നേതാക്കളും പിന്തുണയ്ക്കുമെന്നും ജോസ് കെ മാണി വിഭാഗം കണക്കുകൂട്ടുന്നു. 

മാണിയുടെ കുടുംബത്തിന് പുറത്തുനിന്നും സ്ഥാനാര്‍ത്ഥി വേണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍, വോട്ടര്‍ പട്ടികയില്‍ പേരുള്ള ആര്‍ക്കും മല്‍സരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പ്രതികരണം. പി എസ് സി പരീക്ഷയ്ക്ക് വേണ്ട പോലുള്ള യോഗ്യതകള്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ജനാധിപത്യത്തില്‍ വേണ്ടല്ലോയെന്നും റോഷി പറഞ്ഞു.

നിഷ ജോസ് കെ മാണി കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകയാണ്. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുമ്പോഴാണ് വിജയസാധ്യത വിലയിരുത്തേണ്ടത്. സ്ഥാനാര്‍ത്ഥി ആകാന്‍ പാര്‍ട്ടി മെമ്പര്‍ ആകണമെന്നില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

അതേസമയം പാലായില്‍ ചൊവ്വാഴ്ചയ്ക്കകം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് ചിഹ്നമായ രണ്ടില ചിഹ്നത്തില്‍ തന്നെ മല്‍സരിക്കുമെന്നും ബെന്നി ബഹനാന്‍ സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും