കേരളം

പെരിയ ഇരട്ടക്കൊലപാതകം; ഗൂഢാലോചന നടന്നത് സിപിഎം ബ്രാഞ്ച് ഓഫീസില്‍ വെച്ചെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പെരിയ ഇരട്ടക്കൊലയുടെ ഗൂഡാലോചന സിപിഎം ബ്രാഞ്ച് ഓഫീസിലായിരുന്നു നടന്നത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഏച്ചലടുക്കം ബ്രാഞ്ച് ഓഫീസിലാണ് ഗൂഡാലോചന നടന്നത് എന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. 

കൃത്യം നടന്ന അന്ന് വൈകുന്നേരം ഓഫീസില്‍ പീതാംബരനും കൂട്ടുപ്രതികളും ഒത്തുകൂടി. തന്റെ കയ്യൊടിച്ചവനോട് പ്രതികാരം ചെയ്യാന്‍ കൂടെ നിന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുമെന്ന് പീതാംബരന്‍ നേരത്തെ ബ്രാഞ്ച് യോഗത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആലോചിച്ച് മറുപടി പറയാം എന്നായിരുന്നു നേതാക്കള്‍ അന്ന് പറഞ്ഞത് എന്നും പറയപ്പെടുന്നു. 

കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സിഎം പ്രദീപ് കാസര്‍കോടെത്തി ഇതുവരെ കേസന്വേഷിച്ച് വരികയായിരുന്നു സംഘവുമായി ചര്‍ച്ച നടത്തി. കൊലപാതകത്തില്‍ നേരിട്ട പങ്കാളിയായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്‌തെന്നാണ് പൊലീസ് സംഘത്തിന്റെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി